ബുധനാഴ്‌ച, ഏപ്രിൽ 11, 2007

പ്രണയത്തിന്റെ വ്യാകരണം

ഇന്നലെ orkut ഇല്കയറിയപ്പോള്ശ്രീനിവാസന്റെ സ്ക്രാപ്പ്കിടക്കുന്നു. "എല്ലാം മറന്നോടാ " എന്നൊരു ചോദ്യം. വല്ലപ്പൊഴും മാത്രമേ ശ്രീനി സ്ക്രാപ്അയക്കാറൊള്ളു. "ഒന്നും മറക്കാന്പറ്റില്ലല്ലോടാ" എന്നു മറുപടി അയച്ചു. പിന്നെ ബാക്കി ഉള്ള ആപ്പ ഊപ്പ സ്ക്രപ്പുകള്ക്ക്മറുപടി അയച്ചുകഴിഞ്ഞപ്പോഴാണ്മറ്റവന്കേറി പിടിക്കുന്നത്‌. ആര്? 'ഗൃഹാതുരുത്വം' എന്നു നമ്മള്കടിച്ച്പറിച്ച്വിളിക്കുന്ന nostalgia. എനിക്ക് ആനുഭൂതിയെ നൊസ്റ്റാള്ജിയ എന്നു വിളിക്കുന്നതണ്ഇഷ്ടം. നമ്മുടെഗൃഹാതുരുത്വത്തിനിലലാത്ത ഒരു അര്ദ്രത, കാല്പനികത, വൈകാരികത

nostalgia ക്ക്ഉണ്ട്‌.

എട്ടു കൊല്ലം മുന്പ് ഹയര്സെക്കണ്ടറിക്കു പഠിക്കുമ്പോള്ന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നുശ്രീനി ; സഹൃദയന്, സാത്വികന്, രാഷ്ട്രീയ പ്രബുദ്ധന്‍. കോഴിമുട്ട വെജിറ്റേറിയനാണെന്ന്ഉറച്ച്വിശ്വസിക്കുകയും അതു ഉച്ചയൂണിന്റെ സ്ഥിരം വിഭവം ആക്കുകയും ചെയ്ത ശുദ്ധ വെജിറ്റേറിയന്‍. നേരില്കണ്ടിട്ട്കൊല്ലങ്ങളായി, ഓണത്തിനോ വിഷുവിനോ ഒക്കെ ഫോണില്വിളിക്കും.അത്ര തന്നെ.

അങ്ങനെ nostalgia തലയ്ക്കു പിടിച്ചപ്പോള്പണ്ടത്തെ ന്റെ ഓട്ടോഗ്രാഫ്ബുക്ക്വായിക്കണമെന്നതോന്നി. അര്ദ്ധ രാത്രി നേരത്തു മനുഷ്യര്ക്കു തോന്നുന്ന ഓരോ ആഗ്രഹങ്ങളേ . പിന്നെ പഴയ കടലാസു കെട്ടുകള്ക്കിടയില്നിന്നും സംഭവം തപ്പി എടുത്തു. അതിനുള്ളില്നിന്നും ഒരു പിഞ്ഞിപ്പോവാറായ നിറം മങ്ങിയ ഒരു കടലാസു തുണ്ട്താഴേക്ക്വീണു. ന്റെ ജീവിതത്തിലെ ആദ്യത്തെ രണയ ലേഖനം, ലേഖനമെന്നോ കവിതയെന്നോ വിളിക്കാം.

ഞങ്ങളെല്ലാം പന്ത്രാണ്ടാം ക്ളാസിലാണ്‌. മധുരപ്പതിനാറുകാര്, അല്ലെങ്കില്മധുരപ്പതിനേഴുകാര്‍. പ്രണയം ഒരു മഞ്ഞുതുള്ളിയായി മനസ്സില്കിനിഞ്ഞിറങ്ങുന്ന കാലം. ഞങ്ങളുടെ ജൂനിയര് ക്ളാസുകളില്കുഞ്ഞു പൂമ്പാറ്റകള് പാറിപ്പറന്നു നടക്കുന്നു. ഞങ്ങളില്‍ പലര്ക്കും തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലായി.

ചിലര്ക്കത്പുറത്തു പറയാത്ത, ആരോരും അറിയാത്ത തേങ്ങലായി.

പ്രണയം ഏതു പൊട്ടനേയും മഹാകവിയും, കലാകാരനും ഒക്കെ ആക്കി മാറ്റും എന്നു പറഞ്ഞത്ചലച്ചിത്ര നടന്സലിം കുമാറാണെന്നണെന്റെ ഓര്മ്മ. എന്തായാലും ഞങ്ങളില് പലരും കവികളും, ചിത്രകാരന്മാരും, ഗായകരും, നാടക നടന്മാരുമൊക്കെ ആയി മാറി.

ഒരു ഗ്രാമത്തിന്റെ ഉള്ളിന്റെ ഉള്ളിലാണ്സ്കൂള്‍. തെങ്ങിന്തോപ്പും, തോടും, നെല്‍-വയലുകളും ഒക്കെ ഉള്ള ഒരു സുന്ദര ഗ്രാമം. ആകേ രണ്ട്ബസ്സാണു അങ്ങോട്ട് ഉള്ളത്‌. അതു കിട്ടിയില്ലെങ്കില്അര മണിക്കൂറ്നടപ്പ്തന്നെ ശരണം.

ഞങ്ങളുടെ സ്കൂള്തുടങ്ങിയിട്ട്ഒരു കൊല്ലമേ ആയിട്ടുള്ളു. ആകേ ഒരു നൂറ്റന്പത് വിദ്യാര്ദ്ധികള്മാത്രമേ ഒള്ളു. എല്ലാവര്ക്കും എല്ലാവരേയും അത്യാവശ്യം നന്നായി അറിയാം എനിക്കും ഒരു കുട്ടിയോട്എല്ലില്കുത്തുന്ന പ്രണയം. പറയാനുള്ള ധൈര്യമൊന്നും ആയിട്ടില്ല. എങ്കിലും കണ്ണും കണ്ണും കഥകള്പറഞ്ഞു, പരിചയപ്പെട്ടു. ഒരേ ബസിലായി ഞങ്ങളുടെ യാത്ര. ബസ്സിറങ്ങുമ്പോഴും കയറുമ്പോഴും ഒരു പുഞ്ചിരി പതിവായി. തിരിഞ്ഞു നോക്കലുകള്, പരസ്പരം നോക്കി ഇരിക്കലുകള്, പുഞ്ചിരികള്,കൈവീശലുകള്‍. അടത്ത്വന്നു നിന്നാല്മാത്രം മിണ്ടില്ല. എന്നിട്ടും എനിക്കെന്റെ ഇഷ്ടം പറയാന്ധൈര്യം കിട്ടിയില്ല.

സ്കൂളില്ഒരു നോട്ടീസ്ബോര്ഡുണ്ട്, റ്‌ഗ്ഗ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്‌. വിദ്യാര്ഥികളുടെ കഥയും,കവിതയും, ചിത്രങ്ങളുമൊക്കെ പ്രദര്ശിപ്പിക്കാനൊള്ളരു സെറ്റപ്പ്‌. എനിക്കു രണ്ടു വരി കവിത പോലെ എന്തൊക്കെയോ കുറിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു ദിവസം ന്റെ ഒരു ഉറ്റ സുഹൃത്ത് (ശ്രീനിയല്ലാ)എന്നോട്പറയുന്നു "നിനക്കു നേരിട്ട്പറയാനല്ലെ പേടി ഒള്ളു. നീ ഒരു കാര്യം ചെയ്യ്‌. ഒരു നല്ല പ്രണയ കവിത എഴുത്‌. നമുക്കതു നോട്ടീസ്ബോര്ഡിലിടാം. കാണുന്നവര്അതൊരു കവിതയാണെന്നേ കരുതൂ. അവള്ക്കതൊരു ലവ്ലെറ്ററണെന്ന് മനസ്സിലായിക്കോളും. കാമുകിക്ക്പ്രണയ ലേഖനമെഴുതി നോട്ടീസ്ബോര്ഡിലിടുന്ന കാമുകന്‍. അതൊരു variety യും ആവും"

ഐഡിയ എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഇതു വരെ സ്കൂളില്ആരും പ്രണയത്തെപ്പറ്റി എഴുതിയിടാന്ധൈര്യം കാണിച്ചിട്ടില്ല. അധ്യാപകരുടെ പ്രതികരണം എങ്ങനെ ആവും എന്നു ഒരു ഊഹവും ഇല്ല. അവസാനം ധൈര്യം സംഭരിച്ചു, കവി ഭാവനയല്ലേ ,ആരെന്തു ചോദിക്കാന്? അങ്ങനെ ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ടീച്ചര്മാരെല്ലാം പോയിക്കഴിഞ്ഞിട്ട്ഞങ്ങള്അതു ബോര്ഡില്ഒട്ടിച്ചു. തിങ്കളാഴ്ച രാവിലത്തെ ഇണ്റ്റെര്വെല്ലിനു റ്റീച്ചര്മാരാരും വയിക്കുന്നതിനു മുന്നേ കീറാനായിരുന്നു പ്ളാന്.

തിങ്കളാഴ്ച്ച എനിക്ക്പതിവ്ബസ്സ്കിട്ടിയില്ല. ഓടിത്തളര്ന്ന്ഒന്പതരയ്ക്കു എത്തിയ പാടേ നോക്കിയതു നോട്ടീസ്ബോര്ഡാണ്‌. ന്റെ റ്ഗ്ഗ സൃഷ്ടി കാണാനില്ല. പണിയായോ ??????????????

ആദ്യത്തെ hour ഇംഗ്ളീഷാണു. ജമീല ടീച്ചറാണ്ക്ളാസില്‍. ഞാന്ക്ളാസ്സില്കയറി. ടീച്ചര് അറ്റെന്റന്‍സ് എടുത്തു. റ്റെക്സ്റ്റ്ബുക്കു തുറന്നു ഒരു കടലാസ്സ്കഷ്ണം എടുത്തു. ന്റെ കവിത !!!!!!!

ടീച്ചര്അതു വായിക്കാന്‍ തുടങ്ങി

I am the naughty , who dreamt of you

you are my ear, my life, my soul

Dear, I dont know how to say

Never i say to hear a nay

while you chat with ugly creams

i am happy with my dreams

why you silent on my words ?

dont be angry on me please

you kept me away a thousand miles

mada my life an utmost vain

won my dreams with pretty smiles

just to hurt and give me pains “

എന്നിട്ട് ടീച്ചറെനിക്ക് കടലാസ്സ്തന്നു. അതില്നിറയെ ചുവന്ന വരകള്ഇട്ടിരിക്കുന്നു" അടിവരയിട്ടിരിക്കുന്നതു മുഴുവന്grammer mistakes ആണ്‌. പിന്നെ കുറച്ചു spelling mistakesഉം ഉണ്ട്‌. നാലാള്കാണാന്വേണ്ടി എഴുതുമ്പോഴെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടേ ? "

ക്ളാസ്സ്മൊത്തം പൊട്ടിച്ചിരിക്കുന്നു. എല്ലാവരും എന്നെ തന്നെ നോക്കുന്നു. എനിക്കു ഉപദേശം തന്ന ന്റെ ഉറ്റ സുഹൃത്ത്തല കുമ്പിട്ടിരിക്കുന്നു. പിന്നെ ന്റെര്‍വെല്ലിനു Record book എടുക്കാന്സ്റ്റാഫ്റൂമില്പോയപ്പോള് അമ്പിളി ടീച്ചറുടെ ചോദ്യം "ആരാടോ കവിതയിലെ കുട്ടി ?"

അങ്ങിനെയാണ്പ്രണയിക്കാനും Grammer വേണം എന്നു ഞാന്പഠിച്ചത്.

3 comments :

മറ്റൊരാള്‍ | GG പറഞ്ഞു...

കവിത കൊള്ളാം.
പിന്നീട്‌ ഇതുവരെ പ്രണയിച്ചിട്ടില്ലേ? കാരണം ഇപ്പോഴും വ്രതാസുരന്റെ(grammar)ന്റെ സ്പെല്ലിംഗ്‌ ശരിയല്ലല്ലോ:)

ദൃശ്യന്‍ പറഞ്ഞു...

:-)

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:

സംഭവം കൊള്ളാം പക്ഷേ അന്ത കവിത തന്നേ ഇന്ത കവിത? ഓര്‍ത്തെടുത്താ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ